Friday 12 October 2012

നേര്‍ത്ത സ്വര്‍ണനൂലുകള്‍ പോലെ മണ്ണിലേക്ക്‌ ഊര്‍ന്നുവീഴുന്ന വേനല്‍ മഴ. 

ആര്‍ത്തലച്ചുപെയ്യുന്ന കര്‍ക്കടക മഴ.


അടച്ചിട്ട ജാലകങ്ങള്‍ക്കപ്പുറത്തു നിന്നു കാറ്റിന്റെ മര്‍മരമുതിര്‍ക്കുന്ന രാമഴ.


വളപ്പൊട്ടുകള്‍ പോലെ ഓട്ടിന്‍ പുറത്തു വന്നുവീണു ചിന്നിച്ചിതറുന്ന പുതുമഴ.


ഓരോ തവണയും ജാലകത്തിനപ്പുറം മഴ പെയ്യുമ്പോള്‍ അറിയുന്നു, 

മഴ എന്റെ ഹൃദയത്തിലേക്കു തന്നെയാണു പെയ്യുന്നതെന്ന്.....

നനഞ്ഞു തീര്‍ത്ത ഓരോ മഴയും ഓരോ ഭാവമാണു എന്നില്‍ നിറച്ചത്‌.


ചിലപ്പോള്‍ ഞാന്‍ മഴയോട്‌ സല്ലപിച്ചു.


ചിലപ്പോള്‍ മഴയുടെ വിരലുകള്‍ എന്നെ തലോടി സാന്ത്വനിപ്പിച്ചു.


ചിലപ്പോഴൊക്കെ മഴയുമായി ഞാന്‍ കെട്ടുപിണഞ്ഞു.... ചില വേളകളില്‍ മഴ എന്നെ 

പരിഹസിച്ചു ചിരിച്ചു...


ഇതാ വീണ്ടും ഈറന്‍ കാറ്റിന്റെ ചിറകിലേറി എന്റെ പ്രിയപ്പെട്ടവന്‍ എത്തുന്നു 

ഞാന്‍ കാത്തിരിക്കുകയാണു, എന്നെ എടുത്തുകൊള്‍ക.......